ഏകാന്തമായ ഒരു പകലിനെ കൂടി കൊന്നു , രക്തത്തില്‍ കുളിച്ചു ഒരു കൊടുംങ്കാറ്റു പോലെ അവന്‍ . ഒറ്റക്കണ്ണുള്ള രാക്ഷസന്‍, ആ കണ്ണുകള്‍ക്ക് നാളുകള്‍ക്ക് ശേഷം പിന്നെയും തിളക്കം വര്‍ദ്ധിച്ചിരിക്കുന്നു.വെളിച്ചം നല്‍കിയ തെറ്റിനു കരള്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കഴുകനെ പോലെ , ഓര്‍മ്മകള്‍ തിളക്കമാര്‍ന്ന കൊക്കും നഖങ്ങളും കൊണ്ടു ആര്‍ത്തു വലിക്കുകയായിരുന്നു. ചോദ്യശരങ്ങള്‍ സമയത്തിന്റെ തീവണ്ടിക്കു തലവെച്ച നിമിഷങ്ങളെ വിചാരണ ചെയ്തു അര്‍ത്ഥമില്ലാത്ത ഇരുട്ടിന്റെ തിരശ്ശീലകളിലേക്ക് തള്ളി മാറ്റപ്പെട്ടു . , ചോദ്യചിഹ്നങ്ങള്‍ ആശ്ചര്യ ചിഹ്നങ്ങളായി മാറുംവരെ മാത്രം . ജീവിത യാഥാര്‍ത്ഥ്യത്തിന്റെ മുള്‍ക്കീരിടങ്ങള്‍ കുരിശു മരണങ്ങളാക്കി ഉയിര്‍ത്തേഴുന്നേല്‍പ്പുകള്‍ സ്വപ്നങ്ങളുടെ നിറനിലാവിലേക്ക് കൊണ്ടു ച്ചെന്നെത്തിക്കുന്നു .
ഈ ഡയറി താളുകളില്‍ വരവുചെലവുകണക്കുകള്‍ കുട്ടിക്കിഴിച്ച് " ഇന്നു ഞാന്‍ ജീവിച്ചുവോ ?" എന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ , എന്നത്തേയും പോലെ ഉത്തരം ,ചോദ്യചിഹ്നം മാത്രമായിരികുകയും ചെയ്യവേ , , ഈ ഒറ്റക്കണ്ണന്‍ രാക്ഷസന്റെ മരണവും കാത്തു , അടുത്ത പകലിനായി കാത്തു കിടക്കുന്നു , പ്രൊമിത്യുസിനെ പോലെ അടുത്ത പകലില്‍ കഴുകന് കൊത്തിവലിക്കാനുള്ള കരളുമായ് ., ബന്ധിക്കപെട്ട ചങ്ങലകള്‍ക്ക് നടുവില്‍ വേട്ടയാടപ്പെടുന്ന നിഴല്‍ച്ചിത്രം മാത്രമാകുന്നു .