Thursday, April 5, 2012

മഞ്ചാടിക്കുരു

                
                       ഒരിക്കല്‍ ഒരിടത്ത് ഒരു മഞ്ചാടിക്കുരു ഉണ്ടായിരുന്നു . കണ്ണെത്താത്ത മരക്കൊമ്പില്‍ പുറംതോടിന്റെ ഇത്തിരി കണ്ണിലൂടെ മാനത്തെ നോക്കി കഴിയുമ്പോഴും അവള്‍ക്ക് കൊതിയായിരുന്നു ഈ ലോകത്തെ കാണുവാന്‍ . ഒരിക്കല്‍ ആ പുറം തോടിന്റെ പൊക്കിള്‍ക്കൊടി ബന്ധം മുറിഞ്ഞു അവള്‍ താഴെയെത്തി .

                          ഈ മണ്ണില്‍ ആരും അവളെ കണ്ടില്ല , അവള്‍ ഈ വരണ്ട മണ്ണില്‍ ഉറക്കമായി . മഴത്തുള്ളികളുടെ തലോടലില്‍ ,അവളില്‍ ഉറങ്ങികിടന്നിരുന്ന ഈ ലോകം കാണുവാനുള്ള ആഗ്രഹം ഉണര്‍ന്നു .

                             പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ,കനമാര്‍ന്ന തോടുകളെ പൊട്ടിചിതറിച്ചു അവളില്‍ വിടര്‍ന്നു , കൊതിയോടെ ലോകം കണ്ടു വളര്‍ന്നു വലുതായി . ഇലകളായി , ചില്ലകളായി , പിന്നെ പൂക്കളായി പിന്നെ പിന്നെ ഈ ലോകത്തെ കാണുവാനുള്ള കൊതിയോടെ ആയിരംകണ്ണുകളുമായി ഒരായിരംമഞ്ചാടിക്കുരുകള്‍

                                             അതെ , ചങ്കിലെ ചോരയുടെ നീര്‍തുള്ളികള്‍ ........... ഇതു പുറം കാഴ്ചയുടെയും അകം കാഴ്ചയുടെയും മഞ്ചാടിചുവപ്പുകള്‍

No comments:

Post a Comment