Friday, February 17, 2012

മഴ


നീ എന്നെ തേടിയെത്തിയത് 
നക്ഷത്ര നിബിഡമായ  നീശ്യൂ ന്യതയിലായിരുന്നു.
 നീഗൂഡതകളുടെ  കൊടുംതീച്ചുളകളില്‍ നിന്ന്
 തനിയെ ഞാന്‍ മടങ്ങും വഴി 
 പീലികണ്ണുകള്‍ വിടര്‍ത്തി  
കേകാരവം സ്വാഗതമോതവേ
 വിറയാര്‍ന്ന മഴചാറ്റല്‍  കൈകള്‍  കൊണ്ട് 
നീ എന്നെ സ്നേഹിക്കുകയിരുന്നു .
 വഴുവഴുപ്പാര്‍ന്ന  നിന്‍റെ ഒരായിരം  
മഴത്തുള്ളി കൈകള്‍ കൊണ്ട്  
എന്നെ ആലിംഗനം ചെയ്യുകയായിരുന്നു ,
നീ വന്നുവെന്നു അറിയിച്ചു വിടര്‍ന്ന 
കടമ്പിന്‍ പൂക്കള്‍ പോലെ  .
എന്‍റെ മിഴിയിമകളില്‍ നീ 
 പ്രണയത്തിന്‍റെ  ഗീതമായ് 
നിന്‍റെ ആത്മാവ് ,ദാഹം  തീര്‍ക്കുന്ന 
 മുന്തിരി ചാറായ്  ,  ഒടുവില്‍ 
ഇലയുടെ തുമ്പില്‍ നിന്നു 
അടര്‍ന്നു വിഴുന്ന മഞ്ഞു കണത്തിന്‍റെ  
വേദനയായ്  , നിറവിന്‍റെ നിറമായ്‌  നീ 
മാറുമ്പോള്‍ , ഞാനും ഒരു വേഴാംമ്പലായ്
തീരുന്നു , മല മുഴക്കി വേഴാംമ്പല്‍....

No comments:

Post a Comment